കുറിഞ്ഞിപ്പുസ്തകം തുറക്കുമ്പോൾ – What an enrapturing trail!

Dr. K. P. Rajesh

Dept. of Botany, Zamorin's Guruvayoorappan College, Kozhikode - 673014
[email protected]
 
Published in: Malabar Trogon 18(1): 80-91. PDF

പശ്ചിമഘട്ടത്തിന്റെ ഗഹനത അപാരമാണ്‌. പാതാളത്തവളയെ ഉള്ളിലൊളിപ്പിക്കുന്ന പഴമ.‚ അനേകമനേകം തനത്‌ സസ്യ-ജന്തു ജാലങ്ങൾക്ക്‌ അഭയസ്ഥാനം. എന്നാൽ അത്തരം കാര്യങ്ങളൊക്കെയും ശാസ്ത്ര സദസ്സുകളിലെ ചെറുമുഴക്കങ്ങളോ വേവലാതികളോ മാത്രമായൊതുങ്ങിപ്പോവുകയാണ്‌ പതിവ്‌. പശ്ചിമഘട്ടം ഓരോരുത്തർക്കും അവരറിയുന്നതുപോലെയാണ്‌. കേവലം കുന്നുകൾ‚ മലം തലപ്പുകൾ‚ കാണാൻ ഭംഗിയുള്ളയിടങ്ങൾ‚ കാടുകൾ,‚ നീർച്ചാലുകൾ അങ്ങിനെ – അതല്ലെങ്കിൽ ഇനിയും അടർത്തിയെടുക്കാൻ ബാക്കി നിൽക്കുന്ന പാറകൾ. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യവും അതിന്റെ സംരക്ഷണവും പോലുള്ള വിഷയങ്ങൾ പല വിധത്തിലാണ്‌ സമൂഹത്തിന്റെ വിവിധ തട്ടുകളിൽ സ്വീകരിക്കപ്പെടുന്നത്‌. ഏത്‌ വികസനത്തേയും തകിടം മറിക്കാൻ എത്തുന്ന ഭീകര സത്വങ്ങളായാണ്‌ ഈ വിഷയങ്ങളെ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതും‚ ആവർത്തിച്ച്‌ ഉറപ്പിക്കപ്പെട്ടിട്ടുള്ളതും. തന്റെ തന്നെ ഭാഗമായും നിലനിൽപ്പിനാവശ്യമുള്ള‚ ജീവന്റെ അനസ്യൂത പ്രവാഹത്തിന്റെ കണ്ണികളായി കാക്കപ്പെടേണ്ടവയാണെന്നൊക്കെ സ്വീകരിച്ചിട്ടുള്ളത്‌ കുറച്ചുപേർ മാത്രം. അത്തരം വിഷയങ്ങളെക്കുറിച്ച്‌ കേൾക്കാൻപോലും തയ്യാറാവാത്തവരാണേറെയും. സാധാരണക്കാർക്ക്‌ പോലും കേൾക്കാനും ഉൾക്കൊള്ളാനാവുന്നതുമായ ഒരു സസ്യയിനം ഉണ്ടെങ്കിൽ അത്‌ കുറഞ്ഞി മാത്രമായിരിക്കും.

പശ്ചിമഘട്ടത്തിന്റെ ജൈവതാളമത്രയും സ്വാംശീകരിച്ച്‌ ഒരു ചെടിയിലേക്കാവാഹിച്ച്‌ അവതരിപ്പിച്ചിരിക്കുന്നു ഡോ. ജോമി അഗസ്റ്റിൻ ഈ പുസ്തകത്തിൽ. ഇത്രയും ലളിതമായി പശ്ചിമഘട്ടത്തെ പ്രതിനിധാനം ചെയ്യാൻ മറ്റൊരു ചെടിക്കും ആവില്ല തന്നെ.
പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക വിശേഷങ്ങൾ ഒക്കെയും അതിനാൽ കുറിഞ്ഞി പുസ്തകം തുറന്നാൽ കാണാം.

ചെറുതെങ്കിലും‚ അങ്ങേയറ്റം ഗഹനതയോടെ തയ്യാറാക്കിയ ഈ പുസ്തകം പലതരത്തിൽ വായിക്കാം. ഏതൊരാൾക്കും കണ്ടാസ്വദിക്കാൻ പാകത്തിലുള്ള ഒരു ചിത്രപുസ്തകമായെടുക്കാം- ഭംഗിയാസ്വദിക്കാം; അലോസരങ്ങളൊന്നുമില്ലാതെ, സമയമുണ്ടെങ്കിൽ മനസ്സിരുത്തി വായിക്കാം. സസ്യശാസ്ത്ര പ്രത്യേകതകൾ ആസ്വദിക്കാൻ പറ്റുമെങ്കിൽ അങ്ങിനെ,‚ കഥകൾ ഇഷ്ടപ്പെടുന്നവരെങ്കിൽ അങ്ങിനെ. പ്രകൃതി നാശത്തിന്റെ- പശ്ചിമഘട്ടത്തിന്റെ തകർച്ചയുടെ വേവലാതികൾ ഉള്ളിലുറയുമ്പോൾ, ഒരു നെടുവീർപ്പിട്ടുകൊണ്ടെങ്കിൽ അങ്ങിനെയും. ഇതൊക്കെ സാധാരണ തലം. അസാധാരണത്വം‚ വരികൾക്കിടയിലും താളുകളിലൊക്കെയും പശ്ചിമഘട്ടത്തിന്റെ നിമ്‌ന്നോന്നതങ്ങൾ പോലെ നിറച്ചുവെച്ചിരിക്കുന്ന ഈ ഗ്രന്ഥം അങ്ങിനെയെങ്കിൽ വായിച്ചു തീരുകയേയില്ല. ഓരോരോ ചോദ്യങ്ങൾ പിന്നേയും ഉയർന്നുകൊണ്ടേയിരിക്കും. കാരണം ലളിതം, അറിഞ്ഞതിനുമെത്രയോ അപ്പുറത്താണ്‌ പശ്ചിമഘട്ടം. അതിന്റെ സത്തയൊക്കെയും ഒരു ചെടിയിനത്തിലേക്ക്‌ ആവാഹിക്കുമ്പോൾ ചോദ്യങ്ങൾ ഉയർന്നുകൊണ്ടേയിരിക്കും.

അറിവുകളുടെ തന്നെയും മിത്തുകളുടെയും ഔഷധങ്ങളുടെയും ജീവജലത്തിന്റെയുമെല്ലാം കലവറയായ പശ്ചിമഘട്ടത്തെ, കടൽതന്നെയും കുടിച്ച്‌ വറ്റിച്ച മഹാമുനി അഗസ്ത്യൻ‚ വടക്കുനിന്ന്‌ നടന്ന്‌ അളന്ന്‌ വന്നു. വിന്ധ്യനോട്‌ തലകുനിച്ചു നിൽക്കാൻ പറഞ്ഞ്‌ വന്ന അഗസ്ത്യർ പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്ത്‌ ധ്യാന നിരതനായി.
ഇത്‌ ജോമി അഗസ്റ്റിൻ, അതേ പശ്ചിമഘട്ടത്തെ കുറിഞ്ഞി കൊണ്ടളന്നെടുത്ത്‌ ഒരു പുസ്തകമായി നമുക്ക്‌ തന്നിരിക്കുന്നു. ഇനിയുമേറെ പഠിക്കാനുണ്ടെന്ന ഓർമ്മപ്പെടുത്തലോടെ.

Strobilanthes – In the Western Ghats, India. The magnificent role of Nature in Speciation.

പശ്ചിമഘട്ടത്തിലെ കുറിഞ്ഞികൾ – വംശ നിർദ്ദാരണത്തിൽ പ്രകൃതിയുടെ ഊജ്ജ്വലമായ പങ്ക്‌ – എന്നൊക്കെ കഷ്ടപ്പെട്ട്‌ മൊഴിമാറ്റാൻ ശ്രമിക്കുമ്പോൾ ഭംഗിയത്രയും ചോർന്നുപോകുന്നു. കുറിഞ്ഞി നല്ലൊരു പ്രതീകമാണ്‌. പശ്ചിമഘട്ടത്തിന്റെ മറുവാക്ക്‌ തന്നെയാണത്‌. നെയ്‌തലിനും മേലെ‚ ഉയർന്നയിടങ്ങളെ കുറിഞ്ഞിത്തിണയെന്നാണല്ലോ പൂർവ്വികർ കാവ്യഭംഗിയോടെ അടയാളപ്പെടുത്തിയത്‌. ആമുഖത്തിൽ ഡോ. സതീഷ്‌ചന്ദ്രൻ നായർ അതിന്റെ യുക്തിഭദ്രമായ ഭംഗി ചൂണ്ടിക്കാണിച്ച്‌ അതുറപ്പിക്കുന്നു. എല്ലായിടത്തും സാന്നിദ്ധ്യമുണ്ട്‌ കുറിഞ്ഞിക്ക്‌. നിത്യഹരിതവനത്തിന്റെ ഇരുണ്ട അകത്തളങ്ങളിൽ, ചോലക്കാടുകളിൽ- ഉയരം കുറഞ്ഞ്‌ പോയ മരങ്ങൾക്ക്‌ ഒപ്പം മത്സരിച്ചുയർന്ന്‌, കാടരികുകളിൽ, തുറന്ന പുൽമേടുകളിൽ അങ്ങനെയെല്ലായിടത്തും പറ്റിയ കുറിഞ്ഞിയിനങ്ങൾ ഉരുവപ്പെട്ടിരിക്കുന്നു, ഇവിടെ. ഓരോ സ്ഥലത്തിനും വ്യവസ്ഥക്കും അനുസൃതമായി കുറിഞ്ഞിയിനങ്ങൾ ഉണ്ടായി. ഇരുളുറയുന്ന അടിക്കാടിനും വെയിൽ നിറയുന്ന മലമേടിനും വെവ്വേറെയിനങ്ങൾ – ഏതാവാം ആദ്യമായുണ്ടായത്‌… ? എത്രകാലം കൊണ്ടാവാം ഇവ വേർതിരിഞ്ഞത്? എന്തൊക്കെ ജനിതക മാറ്റങ്ങളാവാം സംഭവിച്ചിരിക്കുക? ചോദ്യങ്ങളും ഒന്നിച്ചുതന്നെ പൂക്കുന്നു. ഉത്തരങ്ങൾ കണ്ടെത്തിവരുമ്പോഴേക്കും ഇതിലെത്രയെണ്ണം ബാക്കിയാവുമെന്നുള്ള ആശങ്കയോടൊപ്പം, ചിലതെങ്കിലും ഇനിയൊരിക്കൽക്കൂടി പൂക്കാൻ ബാക്കിയുണ്ടാവില്ലെന്നത്‌ യാഥാർഥ്യം. അക്ഷരാർഥത്തിൽ മലകളോടൊപ്പം തുടച്ചു നീക്കപ്പെട്ടതിന്റെ അകം വേവുന്ന കാഴ്‌ചകളും കാട്ടിത്തരുന്നു കുറിഞ്ഞിപ്പുസ്തകം.

ഇത്രയും ഇനങ്ങൾ ഉണ്ടായത്ത്‌ ആശ്ചര്യത്തോടെയേ ഓർക്കാനാകൂ. പശ്ചിമഘട്ടം വംശനിർദ്ധാരണത്തിന്റേയും പരിണാമത്തിന്റേയും പ്രഭവ കേന്ദ്രമായി വർത്തിച്ചതുകൊണ്ടാണിത്‌ സംഭവിച്ചിരിക്കുന്നത്‌. ലോകത്തിൽ ഇന്നറിവായിട്ടുള്ള 400 ഇനം കുറിഞ്ഞികളിൽ 57 എണ്ണവും ഇവിടെത്തന്നെ ഉണ്ടായിരിക്കുന്നു. ഓരോതരം ആവാസ സ്ഥാനങ്ങൾക്കും ചേരുന്നയിനങ്ങൾ. ഓരോയിടത്തും വീഴുന്ന വെളിച്ചവും മണ്ണിന്റെ ഘടനയും കൂടെ വളരുന്ന മറ്റു ചെടികൾ എല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു. പുൽമേട്ടിലെ വെളിച്ചത്തിന്റെ ധാരാളിത്തത്തിൽ വളരുന്ന ഒരു ചെടിക്ക്‌ ചോലക്കാടിന്റെ, നിത്യഹരിത വനത്തിന്റെ ഇരുണ്ട അടിക്കാടിലേക്ക്‌ പെട്ടെന്ന്‌ മാറി വളരാൻ പറ്റില്ല. തിരിച്ചിങ്ങോട്ടും. ഓരോ സ്ഥലത്തിനും പറ്റിയവ മാത്രമാണ്‌‚ അവിടങ്ങളിൽ നിറഞ്ഞ്‌ വളരുന്നത്‌.

എങ്ങിനെയാകും ഇത്രയും തരങ്ങൾ ഉണ്ടായത്‌. മേട്ടിൽ നിന്നും കാട്ടിലേക്കോ? കാടകത്തിൽ നിന്നും തിരിച്ചോ?. ഏതായിരിക്കും ഏറ്റവും പ്രാചീനമായ ഇനം?.

ഒരോയിനത്തിനും പരാഗണം നടത്താൻ വെവ്വേറെ പ്രാണികൾ ഉണ്ടാകും. ഉണ്ടായിരിക്കണം. ഇവയുടെയൊക്കെ പാരസ്പര്യം അളന്നെടുക്കാൻ ഇനിയും എത്രകാലം വേണ്ടിവരും? 12-ാം വയസ്സിൽ ആർഭാടത്തോടെ പൂക്കുന്ന നീലക്കുറിഞ്ഞിയെപ്പറ്റി മാത്രമേ അല്പമെങ്കിലും ശ്രദ്ധിച്ചിട്ടുള്ളൂ. പല കാലങ്ങളിൽ മൂപ്പെത്തി പൂക്കുന്നവ,‚ ഓരോ വർഷവും പൂക്കുന്നവ, അങ്ങിനെ പോകുന്നു വൈവിധ്യം. എന്താണിവയുടെ ജീവ രഹസ്യങ്ങൾ. ഇനിയും അറിയാനിരിക്കുന്നേയുള്ളൂ. പൂക്കളുടെ- പൂങ്കുലകളുടെ സ്ഥാനം പലരീതിയിലാണ്‌ ഓരോയിനത്തിലും എന്ന്‌ സൂചിപ്പിച്ചിരിക്കുന്നു. പക്ഷേ‚ അതിന്റെ കാരണങ്ങള്‍, അവയെത്തേടി വരുന്ന പ്രാണികള്‍, അതിനെക്കുറിച്ചൊക്കെ ഏറെ പഠിക്കേണ്ടിയിരിക്കുന്നു.

പൂമ്പൊടിയുടെ രൂപ ഭാവത്തില്‍ പ്രധാന രണ്ടിനങ്ങളുണ്ടെന്ന് ചിത്രങ്ങൾ നൽകി ഒന്ന്‌ ധ്വനിപ്പിച്ച്‌ വെച്ചതേയുള്ളൂ. പരിണാമത്തിന്റെ സാരസത്വങ്ങൾ തേടുന്നവർക്ക്‌ അത്‌ ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുകയേയുള്ളൂ. ഒരു ജീനസ്സിൽ അതിത്ര ലളിതമായി ഉൾക്കൊള്ളാനാവുമോ?

പരിണാമത്തിന്റെ ഏറ്റവും ശക്തമായ രചനകൾ ഉണ്ടാവുക പൂമ്പൊടി പോലുള്ള രൂപങ്ങളിലാണെന്നുള്ള അടിസ്ഥാന തത്വം ഓർക്കുമ്പോൾ, രണ്ടിനം പൂമ്പൊടികൾ ഉണ്ടായത്‌ യാദൃശ്ചികമാവില്ല തന്നെ. പരാഗണം നടത്തുന്നവരുമായും അതിന്റെ രൂപഭാവങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത്‌ കൊണ്ടുതന്നെ, അവതാരികയെഴുതിയ ഓക്സ്‌ഫോർഡ്‌ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞൻ ജോൺ ആർ. ഐ. വുഡും (John R.I. Wood) കുറിഞ്ഞികളിലെ പൂമ്പൊടികളുടെ രൂപ സൗകുമാര്യത്തേയും വൈവിധ്യത്തേയും കുറിച്ച്‌ ആശ്ചര്യത്തോടെ തന്നെ സൂചിപ്പിക്കുന്നു.

ഒന്നിച്ച് പൂക്കുന്നവർ, ഒന്നിച്ച് തന്നെ പൂത്തതിന്റെ വിശേഷങ്ങളും പങ്കു വെക്കുന്നു. ഒന്നിച്ച് പൂക്കുന്നത് രണ്ടു തരത്തിലാവാം. ഒറ്റയിനം ഒന്നിച്ച് പൂക്കുന്നതും, പലയിനങ്ങൾ ഒന്നിച്ച് പൂക്കുന്നതും. 2008 ൽ, 1 മുതൽ 6 വർഷം വരെ പലയിടവേളകളിൽ പൂക്കുന്ന 25ലേറെ കുറിഞ്ഞിയിനങ്ങൾ ഹൈറേഞ്ചിൽ പൂത്തു നിന്നിരുന്നു! ഇനി അത്തരത്തിലുള്ള കൂട്ട പൂക്കൽ 86 വർഷങ്ങൾക്ക് ശേഷമാവും സംഭവിക്കുക. ഒരേ പ്രാണി തന്നെ പല പൂമ്പൊടികളുമായി വിവിധയിനം കുറിഞ്ഞിപ്പൂക്കളിൽ തേൻ തേടി ചെല്ലുമ്പോൾ, പരപരാഗണത്തിലൂടെ സങ്കരഇനങ്ങൾ ഉണ്ടാകാനുള്ള അപാര സാധ്യതകളാണ് തുറന്നിടുന്നത്. അതൊക്കെയും ഇനിയുമേറെ പഠിക്കേണ്ടിയിരിക്കുന്നു.

വടക്കു- കിഴക്ക്‌ നിന്നുമെത്തിയതാണ്‌ കുറിഞ്ഞികൾ. ഭാഷയും സാഹിത്യവും ഔഷധ ജ്ഞാനവുമൊക്കെയായി അഗസ്ത്യർ എത്തുന്നതിനു മുന്നേ. പശ്ചിമേഷ്യൻ ജീനസ്സാണ്‌ സ്ട്രോബിലാന്തസ് (Strobilanthes). അതിന്റെ എത്ര അംഗങ്ങൾ ഇവിടെയെത്തിയെന്നറിയില്ല. പരിണാമത്തിന്റെ മൂശയായ പശ്ചിമഘട്ടത്തിലെത്തിയ അവയുടെ പൂർവ്വികരിൽ നിന്നും ഓരോരോയിടങ്ങളിലേക്കുള്ളവ ഉരുത്തിരിഞ്ഞു.

ഒരു പാർക്കിലേക്കിറക്കിവിട്ട കൊച്ചുകുട്ടികളുടെ കൂട്ടം; ഓരോ കളിയിടങ്ങളിലേക്ക്‌- ചിലർ ഊഞ്ഞാലിലേക്ക്‌,‚ ചിലർ സീസോയിലേക്ക്‌,‚ ചിലർ പുല്ലിൽ കുത്തിമറിഞ്ഞ്‌ അത്യാവേശത്തോടെ ഓടിത്തിമർക്കുന്നതുപോലെ, ഓരോരോ കാട്ടിലും മേട്ടിലും ഒക്കെയായി നിറഞ്ഞു. പശ്ചിമഘട്ടത്തിന്റെ മേൽത്തലപ്പുകളിലേക്കാവാം പരിണാമത്തിന്റെ ചുവട്‌വെപ്പ്‌ ഉണ്ടായതെന്ന്‌ സമർഥിക്കുന്നു ഗ്രന്ഥകാരൻ. പുൽമേടുകളിൽ കാണുന്നവ- നീലക്കുറിഞ്ഞിയടക്കം- പുതുക്കക്കാരാവാം എന്ന്‌ പറഞ്ഞ്‌ വെക്കുകയാണ്‌.

കുറച്ച്‌ കാലം മുമ്പേ സ്ട്രോബിലാന്തസ് (Strobilanthes) എന്ന ജീനസ്സിനെ പലതായി വിഭജിച്ചിരുന്നു. പക്ഷേ‚ എന്തുകൊണ്ടോ അതത്രയും ഉറച്ചില്ല. പുനർ വിചിന്തനം ഇനിയുമുണ്ടായേക്കാം. ബാഹ്യ-ആന്തരിക സൗന്ദര്യ സമ്പന്നമായ ഈ ഗ്രന്ഥം വേണ്ടത്ര പ്രധാന്യത്തോടെ എത്തേണ്ട കൈകളിലെല്ലാം,‚ പ്രത്യേകിച്ച്‌ കുട്ടികളിൽ എത്തിയെന്ന്‌ ഉറപ്പാക്കേണ്ടിയിരിക്കുന്നു.

പശ്ചിമഘട്ടത്തെ വായിച്ചറിയാനും പുനർ വായനയ്ക്കും ഏത്‌ പ്രായക്കാർക്കും പറ്റിയ ഗ്രന്ഥമാണിത്‌.

പശ്ചിമഘട്ടത്തിലെ സസ്യ വൈവിധ്യത്തെക്കുറിച്ച്‌ ഏറെയൊന്നും അറിയാത്തവർക്ക്‌ പോലും പരിചിതമാണ്‌ കുറിഞ്ഞി. പാട്ടിലോ കഥയിലോ ഉള്ളിലൂട്ടിയുറപ്പിക്കപ്പെട്ട മിത്തുകളിലോ -ഒക്കെയായിട്ട്‌. അത്തരം വിഷയത്തിൽ ഗ്രന്ഥരചനയാകുമ്പോൾ സരളമായവതരിപ്പിക്കുക പ്രധാനമാണ്‌. തന്റെ അനുഭവങ്ങളിൽ നിന്നും ഓരോ ഇനത്തേയും ചെന്നറിഞ്ഞ്‌, സ്വാംശീകരിച്ച്‌ പകർത്തുമ്പോൾ ഒരേ സമയം സകലർക്കും വേണ്ടതായ സരളതയും പുത്തനറിവുകളുടെ സമഗ്രതയും ഏറ്റവും മികച്ച രീതിയിൽ സംയോജിപ്പിച്ചിരിക്കുന്നു ഡോ. ജോമി അഗസ്റ്റിൻ. കുറിഞ്ഞിപ്പൂക്കളുടെ ഭംഗിപോലെ തന്നെ! ഒറ്റക്ക്‌ കാണുമ്പോൾ അത്രക്കാവേശമൊന്നും തോന്നണമെന്നില്ല. ഒരു സാധാരണ പൂവ്‌. എന്നാൽ കൂട്ടമാവുമ്പോൾ അസാധാരണത്വം അലകളായി പരക്കുന്നു; ദിവ്യത്വം നിറയുന്നു.

മുൻപേ പോയവരുടേത്‌ പകർത്തെഴുതുകയല്ല- ഓരോന്നും‚ കാട്ടിലും മേട്ടിലും വർഷങ്ങളായലഞ്ഞ്‌, തൊട്ടറിഞ്ഞ്‌ കാട്ടിത്തരികയാണിതിൽ. ജോൺ വുഡ്‌ സൂചിപ്പിക്കുന്നതുപോലെ ഇതുപോലൊന്ന്‌ ഇതിനു മുമ്പുണ്ടായിട്ടില്ല‚- കുറിഞ്ഞികളെക്കുറിച്ച്‌.

കുറിഞ്ഞിപ്പൂക്കളെപ്പോലെ തന്നെ ഈ ഗ്രന്ഥവും പുഷ്പോത്സവത്തിന്റെ എല്ലാ ആർഭാടവും നിറച്ച്‌ വെച്ചിരിക്കുന്നു. എങ്ങിനെ വേണമെങ്കിലും നോക്കാം – അലസം അങ്ങുമിങ്ങുമായി, അല്ലെങ്കില്‍ അസാധാരണത്വത്തിന്റെ പരമകോടിയിലെത്തിയ ധ്യാന ഭാവത്തില്‍.

ഒറ്റനോട്ടത്തിൽ ഒരു സാധാരണ പുസ്തകം; ചിത്രപുസ്തകമായി അലസം മറിച്ച്‌ പോകാം. ഇടക്കിത്തിരി കൗതുകം കൊള്ളാം. പക്ഷേ‚ ഉള്ളിലേക്കിറങ്ങുമ്പോൾ അതിന്റെ ഗാംഭീര്യം അനുഭവിച്ചറിയുകതന്നെ ചെയ്യാം. നേരിട്ട്‌ പറഞ്ഞതിനേക്കാൾ‚ വരികൾക്കിടയിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നുവെന്ന്‌ തിരിച്ചറിയും.

പരിണാമത്തിന്റെ പെരുംമൂശയായ പശ്ചിമഘട്ടത്തിൽ മിനുക്കിയെടുക്കപ്പെട്ടവയാണ്‌ ഇവിടെ കാണുന്ന കുറിഞ്ഞിയിനങ്ങളത്രയും. 64 ഇനങ്ങളിൽ 55 എണ്ണത്തിന്റേയും നേരിട്ട് എടുത്ത ഫോട്ടോകൾ സഹിതം വിവരിച്ചിരിക്കുന്നു. 2 ഇനങ്ങളുടേത്‌ ഹെർബേറിയത്തിന്റെ ഫോട്ടോയാണ് കൊടുത്തത്. ബാക്കിയുള്ളവ; Strobilanthes bolampattianus, S. humilis, S. membranaceus, S. minor, S. newii, S. sexennis എന്നിവക്കായി ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല എന്ന വേവലാതിയും പങ്കുവെക്കുന്നു. അനേകായിരം വർഷങ്ങളിലൂടെ കുറിഞ്ഞികളില്‍ ഉണ്ടായ വേഷപ്പകർച്ചകൾ, രൂപാന്തരണങ്ങൾ എല്ലാം അകക്കണ്ണിൽ തെളിയും ഈ പുസ്തകം വായിച്ചു തുടങ്ങുമ്പോള്‍.

The Book is arranged in different Sections : Contributors of the genus Strobilanthes in the Western Ghats gives a brief history of botanists or plant lovers who explored the genus Strobilanthes in the Western Ghats. Starting from German botanist Nees to John R. I. Wood of Oxford, and Indian Botanists such as Dr. P. Venu, Dr. N. Sasidharan, Dr. E. S. Santhosh Kumar, Dr. Jomy Augustine, the list flourishes.

The Section on Habitats of Strobilanthes in the Western Ghats, gives an overview of the area.

The Section titled as, Western Ghats The epicentre of organic evolution of India, describes the geological and geographical features of the Western Ghats, supported by photos of the landscapes and Google maps showing the terrain. Ecological peculiarities of this most influential structure of Peninsular India is presented with respect to Strobilanthes species. It provides an authentic account of the role of Western Ghats in shaping the species diversity. It is described in an elegant manner, citing the members of Strobilanthes, unique to certain areas of the Western Ghats.

Other Sections are titled as,
Habit of Strobilanthes
Stems of Strobilanthes
Leaves of Strobilanthes
Each one provides the extent of diversity of these elements in this plant group. The photo plate on stems is amazing, as it shows the peculiarities of stems of 44 species of Strobilanthes. Similarly, the two plates; one on the upper surface and the other on the lower surface of the leaves of 55 species and two varieties of Strobilanthes sessilis display the diversity of shapes and colour. Close-up photos showing the nature of hairs and veins of upper and lower surfaces of 52 species and 3 varieties of Strobilanthes sessilis are also given in the next pages.

The Section on Flowers of Strobilanthes displays the close-up views of 55 species, and 3 varieties. It also gives the degree of diversity in the flower architecture of Strobilanthes in the Western Ghats. In some members flowers look symmetrical, but in others they are not. In some, the stamens and stigma are protruded out of the tube; but in others these structures are concealed within the tube. These may be suited to the pollinator visiting the flowers, and offers a lot of opportunity to study the association of these plants with the insect or other visitors.

Section on Stamens, explains the diversity and architectural features, with high class close-up photos. Scanning Electron Micrographs of two types of pollen; Spherical and Ellipsoidal, are also given; indicating the two major splits in this genus.

The Section titled Pattern of distribution and flowering periodicity of Strobilanthes in Western Ghats provides deep insights on the plan of evolution of this genus in the Western Ghats. It leaves a lot of questions to be answered. Differences of opinion may be there on the scheme of radiation of the members of Strobilanthes in Western Ghats, as presented by the author. However, at present this is the best one. It may be refined in the light of new evidences.

Other Sections, Synchronous flowering and monocarpy; and Mass Blooming of Strobilanthes are on the exciting action plan of Nature, giving chances for interbreeding; and for formation of new members. The author points out an interesting event that occurred during the 2008 mass blooming of the celebrity species, Strobilanthes kunthianus. During that season, more than 25 other Strobilanthes species, which blooms at different intervals ranging from 1-6 years, were also in mass blooming. It is also predicted that the next such synchronised mass blooming of many Strobilanthes of the Western Ghats may occur after 86 years! The impact of synchronised mass blooming in enriching the diversity of Strobilanthes is yet to be assessed.

The key provided for identification of Strobilanthes of the Western Ghats also is unique, in having used the features of leaves. It is a less frequent method adopted by mainstream botanists. Most practicing taxonomists provide keys based on flowers and fruits. But, in a plant group, which flowers once in a while, such keys are of less practical use.

In the following pages, which forms the major part of the book, each species is displayed with life-size photographs of leaves, flowers, etc. The description provided is brief and in non-technical format. Photographs are of superb quality, to make us feel that we are right out in the field. Except for a few, all photos were based on live plants, taken by the author himself. One page each is used for each species. As one expects, the celebrity species, Strobilanthes kunthianus is displayed in more pages. One showing a magical landscape image of mass blooming, and another a rare image of a serpentine queue of more than 5000 people waiting to visit the Eravikulam National Park during its previous mass blooming season in 2006.

The list of 465 species of Strobilanthes, so far described with the country of occurrence, given as appendix is a major resource on this plant group. The huge graphics given at the end of the book, spanning two pages, on the distribution of Strobilanthes in the Western Ghats, may looks unattractive, and upsetting for the eyes. It seems cluttered towards the lower half of the Western Ghats, as more than 50 species, out of the 55 represented, are confined to the Southern Western Ghats. For a student of biogeography and evolution, these are ciphers, to decrypt many puzzles. It is a treat for the eyes, to one who admires the powers of Nature in shaping the landscapes, and its myriad biological diversity. The book is thus worthy from cover to cover, with its elegant layout, lavishly filled with sparkling colour photos, printed in glossy paper.